1. കേരള ഭൂ പരിഷ്കരണ നിയമം-1963
സംശയം വിട്ടുമാറാത്ത റവന്യൂ ഉദ്യോഗസ്ഥര്‍,
നട്ടം തിരിയുന്ന ജനങ്ങള്‍
കോളടിച്ച ഏജന്റുമാര്‍.
-----
കേരളത്തിന്റെ സാമൂഹ്യ ഘടന മാറ്റിമറിച്ച ഐതിഹാസികവും അതിലേറെ
വിപ്ലവകരവുമായ നിയമമായിരുന്നു 1963 - ലെ കേരള ഭൂ പരിഷ്കരണ നിയമം. അത്
ജന്മിത്തം അവസാനിപ്പിച്ചു. കുടിയാന്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും (മധ്യവര്‍ത്തികള്‍)
അവര്‍ കൈവശം വച്ചിരുന്ന ഭൂമിയില്‍ അവകാശം ലഭിച്ചു. താഴ്ന്ന തലകള്‍ ഉയര്‍ന്നു.
നഷ്ടപ്പെട്ട അഭിമാനം തിരികെ വന്നു......
ഈ നിയമതതിന്റെ ഈടുവയ്പുകള്‍ വളരെ ലളിതമാണ്. ഉദ്യോഗസ്ഥദുഷ്
പ്രഭുത്തം അതിനെ സങ്കീര്‍ണ്ണമാക്കിയെന്നത് കാലത്തിന്റെ ദുര്യോഗം . അതിന് മുമ്പ്
അല്പം ചരിത്രം. ബ്രിട്ടീഷുകാര്‍ക്ക് ഭൂമിയില്‍ നിന്ന് നികുതി പിരിക്കുന്നതിന്
ഭൂവുടമസ്ഥര്‍ വേണമായിരുന്നു. അത് എണ്ണത്തില്‍ കുറവാകുന്നതായിരുന്നു അവര്‍
ക്ക് നല്ലതും. അതുകൊണ്ടുതന്നെ വലിയ തോതില്‍ ഭൂമിയുടെ ഉടമസ്ഥരായിരുന്ന
ജന്മിമാരില്‍ നിന്ന് അത് പിരിച്ചെടുക്കാന്‍ അവര്‍ നിശ്ചയിച്ചു. റവന്യൂ രേഖകളില്‍
ഭൂവുടമസ്ഥര്‍ അങ്ങനെ ജന്മിമാരായി. യഥാര്‍ത്ഥത്തില്‍ ഈ ജന്മിമാര്‍ക്ക്
അവരുടെ ഉടമസ്ഥതയിലുള്ള ഭൂമികളേതെല്ലാമായിരുന്നെന്നോ അതില്‍ എന്താണ്
വിളയുന്നതെന്നോ, ആരാണ് കൃഷി ചെയ്യുന്നതെല്ലോ ഒന്നും തന്നെ
അറിയില്ലായിരുന്നു. കാര്യസ്ഥന്മാരുടെയും വാല്യക്കാരുടെയും കയ്യിലെ കണക്ക്
പുസ്തകങ്ങളിലെ ഏതാനും നമ്പരുകള്‍ മാത്രമായിരുന്നു അവയെല്ലാം .
പക്ഷേ അവയില്‍ നിന്നെല്ലാം ബ്രിട്ടീഷുകാര്‍ നിശ്ചയിച്ച നികുതി വര്‍ഷാവര്‍
ഷം പിരിച്ച് കൊടുക്കേണ്ട ചുമതല ജന്മാര്‍ക്കായിരുന്നു. അത് സാധിക്കാതെ
വന്നാല്‍ പിന്നെ ജന്മിയില്ല. പരിമിതമെങ്കിലും അവര്‍ക്കുണ്ടായിരുന്ന
അധികാരവുമില്ല. കരം ഒടുക്കാനായില്ലെങ്കില്‍ ജന്മിയുടെ അധികാര പരിധിയിലുള്ള
ഭൂമിയത്രയും എടുത്ത് മറ്റൊരു ജന്മിക്ക് കൊടുക്കും. അതോടെ അധികാരമെല്ലാം
നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ജന്മി, തന്റെ അധികാരത്തിലുണ്ടെന്ന്
കരുതപ്പെട്ടിരുന്ന ഭൂമിയെല്ലാം ഇടനിലക്കാര്‍ക്കും, ഇടനിലക്കാര്‍ അത് യഥാര്‍
ത്ഥത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരിലേക്കും കൈമാറി.
ഈ കൈമാറ്റം ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ മുഖേനയോ
അല്ലാതെയും ആയിരിന്നു. കൃഷിയില്‍ നിന്നു കിട്ടുന്ന ആദായത്തിന്റെ ഒരു പങ്ക്
അങ്ങ് മേലേത്തട്ടിലെത്തിക്കുന്നത് ഉറപ്പുവരുത്താനുള്ള ഉപകരണങ്ങള്‍
മാത്രമായിരുന്നു അവയെല്ലാം. കാണം, പാട്ടം, കുഴി്ക്കാണം, വെറുമ്പാട്ടം
എന്നിങ്ങനെയുള്ള പ്രമാണങ്ങളായിരുന്നു അവയെല്ലാം. ഇവയിലെല്ലാം ഭൂമിയുടെ
അവകാശം ജന്മിയില്‍ നിലനിര്‍ത്തിയായിരുന്നു വ്യവസ്ഥകള്‍ വച്ചിരുന്നത്. ഒരര്‍
ത്ഥത്തില്‍ ഒരു വാടകക്കരാര്‍ തന്നെ. പാട്ടം നല്‍കുന്നിടത്തോളം കാലം ഭൂമി
കൈവശം വച്ച് കൃഷി ചെയ്യാം . അത്രതന്നെ. പാട്ടം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍
നിന്ന് കുടിയൊഴിപ്പിക്കുകയും അത് നല്‍കാന്‍ തയ്യാറുള്ള മറ്റേതെങ്കിലും ആള്‍ക്ക്
കൊടുക്കുകയും ചെയ്യുമായിരുന്നു. പാട്ടം വര്‍ദ്ധിപ്പിച്ചാലും ഇതുതന്നെ അവസ്ഥ വര്‍
ദ്ധിച്ച പാട്ടം ആര്‍ക്ക് നല്‍കാനാകുന്നുവോ അവരുടെ കയ്യിലാകും ഭൂമി.
ഈ സംവിധാനം ജന്മി -കുടിയാന്‍ വ്യവസ്ഥ എന്നറിയപ്പെട്ടു. ബ്രിട്ടീഷ് ഭരണം
കേരളത്തില്‍ സമ്പൂര്‍ണ്ണമായതോടെ ജന്മിമാര്‍ ഏതാണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
പോലെയായി. കാലാകാലങ്ങളില്‍ ബ്രിട്ടീഷ് ഭരണധികാരികള്‍ നിശ്ചയിക്കുന്ന ഭൂ
2. നികുതി പിരിച്ചുകൊടുക്കേണ്ട ഉത്തരവാതിത്തം ജന്മിക്കായിരുന്നു. അതിന്റെ
ഭാഗമായി ചില്ലറ അധികാരങ്ങളും. ഇപ്പോള്‍ എല്‍.ഡി ക്ലാര്‍ക്കുമുതല്‍ മേനോട്ട്
അനുഭവിക്കുന്ന അധികാരം പോലെതന്നെ.... മേലനങ്ങി പണി
ചെയ്യാനറിയാതിരുന്ന ജന്മിമാര്‍ ഈ പണം എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കും?.
അത് മേലനങ്ങി പണി ചെയ്യുന്നവരിലേക്കെത്തിക്കുക മാത്മരാണ് പോംവഴി.
അങ്ങനെയാണ് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ബന്ധങ്ങളും (ഭൂ ബന്ധങ്ങള്‍- Land
relations ) ഉണ്ടായത്.
സ്വാഭാവികമായും അടിത്തട്ടിലുള്ള കുടിയാന്മാരുടെ ജീവിതം
കഠിനമായിരുന്നു. നികുതി പിരിവിന്റെ ഓരോ ഘട്ടത്തിലുമുള്ള
കമ്മീഷനുകളടക്കമുള്ളതായിരുന്നു ആകെ നികുതി. അത് ഒടുക്കേണ്ടത് അന്തിമമായി
പണിയെടുക്കുന്ന കര്‍ഷകനും. അതുകൊണ്ടുതന്നെ അധ്വാനത്തിന്റെ
പകുതിയിലേറെയും കര്‍ഷകനില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു. അതായത് കൃഷി
ഭൂമിയുടെ ഉടമസ്ഥയില്‍ നിന്നുമാത്രമല്ല, അതില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ ഉല്‍
പ്പന്നത്തില്‍ നിന്നും അവന്‍ അന്യവത്കരിക്കപ്പെട്ടു.
ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്ത് അനിവാര്യമായിരുന്നു. അത്
സ്വാതന്ത്രം ലഭിക്കുന്നതുവരെ നമുക്ക് അസാധ്യമായിരുന്നു. ബ്രിട്ടീഷുകാര്‍
ഇന്നാട്ടിലെ കര്‍ഷ ബന്ധങ്ങളില്‍ പല തലത്തിലുള്ള ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അതെല്ലാം ബ്രിട്ടീഷ് ഖജനാവില്‍
നിശ്ചിത തുക എത്തുന്നുവെന്ന് ഉറപ്പുവരുത്താനായി രൂപീകരിച്ചവ മാത്രമായിരുന്നു.
അടിത്തട്ടിലുള്ള കര്‍ഷകരുടെ ദയനീയസ്ഥിതി അവര്‍ക്ക് പ്രശ്നമായിരുന്നില്ല.
അതിനൊരു മാറ്റം അവര്‍ ആഗ്രഹിച്ചതുമില്ല.
സ്വാതന്ത്ര്യാനന്തരം ഈ ദിശയില്‍ വന്ന നിയമമാണ് കേരള ഭൂ പരിഷ്കരണ
നിയമം-1963. ഈ നിയമം ജന്മിത്ത വ്യവസ്ഥക്ക് അന്ത്യം കുറിച്ചു.
എല്ലാതരത്തിലുള്ള കുടിയായ്മകളും ഇല്ലായ്മ ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍
ജന്മിക്കും ഇടനിലക്കാര്‍ക്കുമിടയില്‍ സര്‍ക്കാര്‍ നിലയുറപ്പിച്ചു. ജന്മിമാരും
ഇടനിലക്കാരും തമ്മിലുണ്ടാക്കിയ കുടിയായ്മയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും
റദ്ദുചെയ്യപ്പെട്ടു. ഭൂമിയുടെ സമ്പൂര്‍ണ്ണ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി.
ഓരോ വ്യക്തിക്കും കുടുംബത്തിനും കൈവശം വക്കാവുന്ന പരമാവധി ഭൂമിക്ക് പരിധി
നിശ്ചയിച്ചു. അത് ജന്മിമാര്‍ക്കും ബാധകമാക്കി.
അതോടെ ജന്മിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമിയില്‍
ജന്മിക്ക് നിയമാനുസൃതം കൈവശം വക്കാവുന്ന ഭൂമി കഴിച്ച് ബാക്കി വന്ന
ഭൂമിയെല്ലാം മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂ രഹിത കര്‍
ഷകത്തൊഴിലാലികള്‍ക്ക് പതിച്ചുകൊത്തു. അതേസമയം നേരത്തെ ചര്‍ച്ച ചെയ്ത
കാണം, പാട്ടം മുതലായ കരണങ്ങളിലൂടെ ഭൂമി കൃഷി ചെയ്യാന്‍ മാത്രം അവകാശം
സിദ്ധിച്ചിരുന്ന ഇടനിലക്കാര്‍ക്കും കുടിയാന്മാര്‍ക്കും അവരുടെ ഭൂമിയില്‍
ജന്മാവകാശം സിദ്ധിച്ചു. അതായത് അവര്‍ക്ക് ഭൂമിയിന്മേലുണ്ടായിരുന്ന
പരിമിതമായ , ഉപാധികളോടുകൂടി അധികാരം സമ്പൂര്‍ണ്ണ അവകാശം അഥവാ
ജന്മാവകാശമായി മാറി.
പക്ഷേ ഇത് അവര്‍ക്ക് തെളിയിക്കാന്‍ രേഖ വേണമായിരുന്നു. അത് നല്‍
കാന്‍ ലാന്റ് ട്രിബ്യൂണലുകള്‍ സ്ഥാപിച്ചു. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരാള്‍
കുടിയാനോ ഇടനിലക്കാരനോ ആയിരുന്നോ എന്ന് തീരുമാനിക്കാനുള്ള അധികാര
ലാന്‍റ് ട്രിബ്യൂണലുകള്‍ക്കാണ് എന്നതാണ്. അതിനായി അര്‍ദ്ധ ജുഡീഷ്യല്‍
അധികാരം ലാന്റ് ട്രിബ്യൂണലുകള്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട
പ്രധാന കാര്യം ദശലക്ഷക്കണക്കിന് കുടിയാന്മാര്‍ക്ക് തങ്ങള്‍ പണിയെടുത്തിരുന്ന
ഭൂമിയിന്മേല്‍ അവകാശം സ്ഥാപിക്കുന്ന രേഖകളൊന്നും തന്നെ
3. കൈവശമുണ്ടായിരുന്നില്ല എന്നതാണ്. പലപ്പോഴും ഭൂമി പാട്ടത്തിനെടുത്തിരുന്നത്
ഒരു ഇടനിലക്കാരനായിരിക്കാം. അയാള്‍ ആ ഭൂമിയില്‍ കുടിയാന്മാരെക്കൊണ്ട്
പണിയെടുത്ത് (ഇപ്പോഴത്തെ ബംഗാളികള്‍ ) ജന്മിക്ക് നല്‍കാനുള്ള പണം
കണ്ടെത്തുകയായിരുന്നു.
അങ്ങനെ കൈവശ ഭൂമിയിന്മേല്‍ ജന്മാവകാശം ലഭിക്കുന്നതിനായി ലാന്റ്
ട്രിബ്യൂണലുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടു. ഇവരെ അസ്സല്‍ അപേക്ഷകള്‍ (
OA-Original Applications ) എന്ന് വിളിക്കപ്പെട്ടു. അതേ സമയം ജന്മിമാര്‍ക്ക്
അവരുടെ ഭാഗം തെളിയിക്കാനും അവകാശ വാദങ്ങള്‍ ഉണ്ടെങ്കില്‍
ബോധിപ്പിക്കാനും ഈ നിയമം നിലവില്‍ വന്ന് 6 മാസം വരെ അവസരം നല്‍
കിയിരുന്നു. നിരവധി അപേക്ഷകളും വ്യവഹാരങ്ങളും അക്കാലത്ത് ജന്മിമാര്‍ സര്‍
ക്കാരുമായി നടത്തിയിരുന്നു. പക്ഷേ അതെല്ലാം ഇന്ന് അവസാനിച്ചിരിക്കുന്നു.
വെറുടെ പറയുന്നതല്ല. ഈ നിയമം നടപ്പിലാക്കുന്ന സംസ്ഥാനത്തെ പരമോന്നത
അധികാരസ്ഥാനമായ സ്റ്റേറ്റ് ലാന്റ് ബോര്‍ഡ് തന്നെയാണ് ഇത് പറയുന്നത് (സര്‍
ക്കുലര്‍ നം...............) സംസ്ഥാനത്തെ ഒരു കോടതിയിലും, ഇപ്പോള്‍ ജന്മിമാരുടെ
അത്തരം വ്യവഹാരങ്ങള്‍ നടക്കുന്നില്ല.
അങ്ങനെ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം അര്‍ഹതക്കനുസരിച്ച് പട്ടയം
ലഭിച്ചു. ഏറ്റവും കൂടുതല്‍ പട്ടയം അനുവദിച്ച തഹസില്‍ദാര്‍മാര്‍ക്ക് സ്വര്‍
ണ്ണനാണയങ്ങള്‍ പാരിതോഷികം നല്‍കപ്പെട്ടു. കഴിഞ്ഞ 53 വര്‍ഷമായി ഈ ജോലി
സംസ്ഥാനത്തെ റവന്യൂ ഓഫീസുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ
എന്നിട്ടും തീരുന്നില്ല. എന്താണിതിന് കാരണം. ഭൂമിയുടെ വലിപ്പം വര്‍
ദ്ധിച്ചതുകൊണ്ടല്ല. കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കാനുളള
ആമ്പിയല്‍ ഉദ്യോഗസ്ഥര്‍ക്കില്ല. പുതിയ തലമുറ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര
അറിവ് നേടിയില്ല എന്നതും മേലധികാരികള്‍ ഇവയോട് നിസ്സംഗത പുലര്‍ത്തുന്നതും
പ്രശ്നം കൂടുതല്ർ വഷളാക്കി പരാദങ്ങളായ ഏജന്റുമാര്‍ക്ക് വളക്കൂറുള്ള
മണ്ണൊരുക്കുന്നു.
നിയമം അറിയാത്ത മേലുദ്യോഗസ്ഥര്‍ കേരള ഭൂ പരിഷ്കകണ
നിയമത്തെക്കുറിച്ച് മൗനം ഭജിക്കുന്നു. വകുപ്പില്‍ ജോലിക്ക് പഞ്‍
ഞമില്ലാത്തിനാല്‍
മറ്റ് ജോലികളില്‍ മിടുക്കരാകുന്നു.
അങ്ങനെ ഈ നിയമം വന്ന് അര നൂറ്റാണ്ടിനിപ്പുറം സര്‍ക്കാര്‍ മൂന്നാം പട്ടയ
മിഷനുമായി രംഗത്ത് വന്നിരുക്കുകയാണ്. എല്ലാ ഭൂമികളുടെയും അധികാരം സര്‍
ക്കാര്‍ ഏറ്റെടുത്തു എന്ന് നേരത്തെ പറഞ്ഞല്ലോ?... സര്‍ക്കാര്‍ ഒരു റിയല്‍ എസ്റ്റേറ്റ്
സ്ഥാപനമല്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതല്ലെ സര്‍ക്കാരിന് ഈ
ഭൂമികൊണ്ട് ഒന്നും ചെയ്യാനില്ല. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സര്‍ക്കാര്‍ ഈ
നിയം മൂലം ഏറ്റെടുത്തത് ഭൂമിയിന്മേലുള്ള അധികാരമാണ്. അതൊരു
ആശയപമരായ കാര്യമാണ്. അല്ലാതെ യഥാര്‍ത്ഥ ഭൂമിയല്ല. ഭൂമി പഴയ ജന്മിമാര്‍
ആക്കാണോ നല്‍കിയത് അവരോ അവരുടെ സന്തതി പരമ്പരകളോ കൈവശം
വച്ച് വരിയാണിപ്പോഴും.
അപ്പോല്‍, വര്‍ഷങ്ങളായി തലമുറകളായി കൈവശം വച്ചുവരുന്ന ഭൂമിക്ക്
അവര്‍ക്ക് പട്ടയം നല്‍കിയാല്‍ ആര്‍ക്കാണ് ഛേദം? ഏതെങ്കിലും തരത്തിലുള്ള
ഛേദം ഉണ്ടെങ്കില്‍ അത് ജന്മിമാര്‍ക്കോ അവരുടെ പിന്‍മുറക്കാര്‍ക്കോ
ആയിരിക്കുമല്ലോ?. പക്ഷേ ഈ നിയമം നടപ്പിലാക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്
അതില്‍ ഛേദം വരാന്‍ എന്തെങ്കിലും കാരണമുണ്ടോ? ഉണ്ടെന്നാണ് സമീപ കാല
സംഭവ വികാസങ്ങള്‍ കാണിക്കുന്നത്. മൂന്നാം പട്ടയമിഷനിലേക്ക് സര്‍ക്കാര്‍
എത്തിയരും അതുകൊണ്ടുതന്നെ...
4. എന്തായിരിക്കാം ഉദ്യോഗസ്ഥരുട നിഷേധ നിലാപാടിന് കാരണം ?
സത്യത്തില്‍ അവര്‍ക്ക് നിഷേധ നിലപാടൊന്നുമില്ല. ദീപ സ്തംഭം മഹാശ്ചൈര്യം ...
എനിക്കും കിട്ടണം ശമ്പളം... ഡി. എ... എന്നുമാത്രം.....നിയമത്തെ ക്കുറിച്ച് അ
ജ്ഞരായ ഇക്കൂട്ടര്‍ ഒന്നും ചെയ്യില്ല. എന്തെങ്കിലും ചെയ്താലല്ലേ പ്രശ്നമുള്ളൂ..പൊതുജനം
വില്ലേജ് ഓഫീസിന്റെയും ലാന്‍റ് ട്രിബ്യൂണലുകളുടെയും വരാന്തയില്‍ ജന്മം
തുലക്കുന്നു. അവസാനം ഏതെങ്കിലും ഒരു ഏജന്റിന്റെ ഒറ്റമുറിപ്പീടികത്തിണ്ണ
യിലെത്തുന്നു. കരാറുറപ്പിക്കും. ആറുമാസത്തനകം പട്ടംയ റെഡി......
ഇനി കാര്യത്തിലേക്ക് വരാം...
ഏതെങ്കിലും ഒരു വില്ലേജില്‍ പട്ടയം ലഭിക്കാത്ത ഒരു സ്വകാര്യ
ഭൂമിയുണ്ടെങ്കില്‍ അയാള്‍ എന്താണ് ചെയ്യേണ്ടത്?
മൂന്നാം പട്ടയമിഷനുമായി രംഗത്തുവന്ന സര്‍ക്കാര്‍ അതിന് വ്യക്തമായ
മറുപടി നല്‍കിയിട്ടുണ്ട്. ഇത് കേള്‍ക്കാത്ത, കേട്ടിട്ടും കേട്ടതായി നടിക്കുന്ന
ഉദ്യോഗസ്ഥരോട് ഒന്നുകൂടി ഉറപ്പിച്ച് പറയണം?
ഇല്ലെങ്കില്‍ ഇവിടെ പറയാം.....
ആ ഭൂമി ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നയാള്‍ ആരാണോ അയാളുടെ
പേരു വിവരം ലാന്റ് ട്രിബ്യൂണലിനെ അറിയിക്കണം. അതുമാത്രമാണഅ വില്ലേജ്
ഓഫീസര്‍ ചെയ്യേണ്ടത്. ഇതില്‍ ചന്ദ്രയാന്‍ -3 വിക്ഷേപിക്കുന്നത്രയും (rocket
science ) പണിയൊന്നുമില്ല. സംശയം തീരുന്നില്ലെങ്കില്‍ നിയമ പുസ്തകം
മലയാളത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച് നിങ്ങളുടെ അലമാരയിലെത്തിച്ചിട്ടുണ്ട്.
അതെടുത്ത് വായിക്കണം.
ഇനി വിവരം ലാന്റ് ട്രിബ്യൂണലിനെ അറിയിക്കണമെങ്കില്‍ അതിനായി
വില്ലേജ് ഓഫീസര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്. .......?
കേരള ഭൂ പരിഷ്കരണ നിയമം കേരള സംസ്ഥാനത്ത് ആകെ
ബാധകമായതിനാല്‍ കാസര്‍കോട്ടും തിരുവനന്തപുരത്തും അതില്‍ മാറ്റമുണ്ടാകാന്‍
തരമില്ല. കീഴ്വഴക്കങ്ങളല്ല സര്‍ക്കാര്‍ ഓഫീസുകളെ നയിക്കേണ്ടത്.. നിയമങ്ങളാണ്...
അപ്പോള്‍ വില്ലേജ് ഓഫീസര്‍ എന്ത് ചെയ്യണം..... പറയൂ.......?
ഈ നിയമം നടപ്പില്‍ വന്ന 1.4.1964 മുതല്‍ തുടര്‍ച്ചയായി കൈവശം
വച്ചുവരുന്ന ആളാണോ കക്ഷി എന്ന് മഷിനോക്കി കണ്ടു പിടിച്ച് ഉറപ്പിച്ചാലേ പട്ടയ
മില്ല എന്ന വിവരം ലാന്റ് ട്രിബ്യൂണലിനെ അറിയിക്കാന്‍ പാടുള്ളുവോ?
അതോ കൈവശം മാത്രം മതിയോ... ബാക്കി ലാന്‍റ് ട്രിബ്യൂണല്‍
ചെയ്തുകൊള്ളുമോ?.....
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു കൊലപാതകം നടന്നാല്‍
പ്രതിയാരാണെന്ന് ഉറപ്പായാല്‍ മാത്രമേ പോലീസ് കേസ് കോടതിയില്‍
എത്തിക്കുകയുള്ളുവോ? അതോ ലഭ്യമായ വിവരങ്ങള്‍ വച്ച് കോടതിയില്‍ കേസ്
കൊടുക്കുമോ?
നമ്മുടെ വില്ലേജ് ഓഫീസര്‍മാര്‍ നേരിടുന്ന പ്രശ്നം ഇതാണ്. അവര്‍
ദറിച്ചുവച്ചിരിക്കുന്നത് എല്ലാം വസ്തു നിഷ്ടമായി പഠിച്ച് മാത്രമേ ഒരു വിവരം ലാന്റ്
5. ട്രിബ്യൂണലിനെ അറിയിക്കാവൂ എന്നാണ്. പഠനം പൂര്‍ത്തിയാകുമ്പോഴേക്കും വില്ലേജ്
ഓഫീസര്‍ ഒരു സ്ഥലം മാറ്റം തരപ്പെടുത്തും. അല്ലെങ്കില്‍ ഇതൊന്നും കാണാനും
കേള്‍ക്കാനും പറ്റാത്ത് മുകളിലേക്ക് സ്ഥാനക്കയറ്റം നേടിസായൂജ്യമടയും.
അതുകൊണ്ടുതന്നെ ഒരു SM റിപ്പോര്‍ട്ട് ചെയ്യാന്‍ പല വില്ലേജ് ഓഫീസര്‍മാരും
മടിക്കുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ ഇതിന് ഒത്താശ നല്‍കുന്നു. തഹസില്‍ദാര്‍
മാര്‍ പകച്ച് നില്‍ക്കുന്നു.
ഇതി രണ്ടാമത്തെ പ്രശ്നം ഇങ്ങനെ SM റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍
കൂട്ടത്തില്‍ ഭൂ നികുതി രസീത് കൂടി കക്ഷി ഹാജരാക്കണോ? ഉത്തരം വേണം ...
അല്ലെങ്കില്‍ർ വേണ്ട എന്ന് വ്യക്തമായി പറയണം. ഇല്ലെങ്കില്‍ ഏജന്റുമാരെ
സമീപിക്കണം. അല്ലെങ്കില്‍ പ്രദേശത്തെ ലോക്കല്‍ നേതാവിനെ
ഇടപെടുത്തിക്കണം. പ്ലീസ്....
അത് പറയുമ്പോളാണ് ഒരു പ്രമുഖ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍
പ്പെട്ടത്... അതിന്റെ തലക്കെട്ട് ഇതായിരുന്നു.....123
“ നികുതി അടക്കാന്‍ ചെന്നാല്‍ അധികാരി രേഖ ചോദിക്കും
രേഖക്കായി ചെന്നാല്‍ തഹസില്‍ദാര്‍ നികുതി രസീത് ചോദിക്കും "
ഓരോ റവന്യൂ ജീവനക്കാരനും ലജ്ജിച്ച് തല താഴ്ത്തിക്കാണും ആ വാര്‍ത്ത
വായിച്ച്. ഈ വകുപ്പിന്റെ പേര് ലാന്റ് റവന്യൂ വകുപ്പ് എന്ന് തന്നെയാണോ എന്ന്
സംശയം തോന്നുന്നു. മൂന്നാം പട്ടയ മിഷനുമായി പ്രവര്‍ത്തിക്കുന്ന ഉന്നത
ഉദ്യോഗസ്ഥര്‍ ഇതൊന്നും കാണാതെ കുഭേര സേവ നടത്തുന്നതാണ് അതിലും
കഷ്ടം.
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ ... എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത
ലക്ഷ്യം നേടാന്‍ ഈ ഉദ്യോഗസ്ഥരെ വച്ച് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം
അവര്‍ക്ക് സംശയം തീരുന്നില്ല.... അരനൂറ്റാണ്ടു കഴിഞ്ഞിട്ടും തീരാത്ത സംശയം
ഇനി തീരുമെന്ന് കരുതാനും വയ്യ....
അധികം ദീര്‍ഘിപ്പിക്കുന്നില്ല.
ഒരു ഭൂമി ഒരാള്‍ ഒരു രേഖയുമില്ലാതെ കൈവശം വക്കുന്നുവെങ്കില്‍ അയാള്‍
എന്ത് ചെയ്യണം...? അക്കാര്യത്തില്‍ർ സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാര്‍
എന്ത് ചെയ്യണം...?
ഈ ലഭിതമായി ചോദ്യത്തിന് ഒരു ഉത്തരം കിട്ടാനാണ് ഈ കുറിച്ച് ഇത്രയും
നീട്ടിക്കൊണ്ടുപോയത്....
സദയം ശ്രദ്ധിച്ചാലും....
വാല്‍ക്കഷണം :-
റവന്യൂ വകുപ്പ് നല്‍കുന്ന സേവനങ്ങളെല്ലാം ഓണ്‍ലൈനായി മാറിക്കഴിഞ്ഞു.
എന്തേ ലാന്‍റ് ട്രിബ്യൂണലുകളുടെ സേവനം മാത്രം അതിന് പുറത്തായി?
അതിനേയും ഓണ്‍ലൈനാക്കിയാലോ...
6. ചില BPR കൂടി കൊണ്ടുവന്ന്
അതിങ്ങനെയാകുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
✔ ഇതിനായി ഒരു മോഡ്യൂള്‍ റെലിസില്‍ (revenue.kerala.gov.in ) ചേര്‍ക്കുക
✔ പട്ടയത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുക.
✔ അവകാശം തെളിയിക്കാനുതകുന്ന രേഖകള്‍ സമര്‍പ്പിക്കുക.
✔ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം , ജന്മിയുടെ പേര്, വിലാസം നാലതിരുകള്‍ ,
കുഴിക്കൂറുകള്‍ , ചമയങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ VO /RI
വെരിഫൈ ചെയ്ത് പോര്‍ട്ടലില്‍ത്തന്നെ സബ് മിറ്റ് ചെയ്യണം.
✔ തുടര്‍ന്ന് D, E ഫോറങ്ങള്‍ ജനറേറ്റ് ചെയ്യപ്പെടണം.
✔ തുടര്‍ന്ന് D ഫോറം അപേക്ഷകന്‍തന്നെ പബ്ലിഷ് ചെയ്ത് ബന്ധപ്പെട്ടവരുടെ
ഒപ്പും സീലും വച്ച് സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
✔ ഇത് (അതായത് പബ്ലിക്കേഷന്‍ ) VO/RI അപ്രൂവ് ചെയ്യുന്നതോടെ ഹിയറിംഗ്
നോട്ടീസ് ജനറേറ്റ് ചെയ്യപ്പെടണം. അപേക്ഷകന് വേണമെങ്കില്‍ മറ്റൊരു
തിയ്യതി ആവശ്യപ്പെടുകയും ചെയ്യാം.
✔ ആക്ഷേപങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ ആദ്യ ഹിയറിംഗിന് ശേഷം പട്ടയം
അപ്രൂപ് ചെയ്യാം.
✔ ആവശ്യമെങ്കില്‍ അതിന് മുമ്പ് RI / VO യുടെ റിപ്പോര്‍ട്ടിനായി ഓണ്‍
ലൈനായിത്തന്നെ അയക്കാം.
✔ പോര്‍ട്ടലില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന പട്ടയം പ്രിന്റ് എടുത്ത് ഹോളോ ഗ്രാം
ഒട്ടിച്ച് ഒപ്പിട്ട് കക്ഷിക്ക് നല്‍കാം. ആയതിന്റെ പകര്‍പ്പ് പോര്‍ട്ടലില്‍ അപ്
ലോഡ് ചെയ്യുകയും ചെയ്യാം.